കന്മദം
കല്‍പ്പാന്തരങ്ങള്‍ക്കപ്പുറത്തു നിന്നും കാലത്തിന്റെ നിശ്വാസനിര്‍ഛരിയുതിരുന്ന സ്വനതന്തുക്കളിലേക്കു പിടഞ്ഞു വീണ ഒരു നിതാന്ത നാദത്തിന്റെ സന്തതി. കൈവിരല്‍ത്തുമ്പിലേക്കു തരിച്ചിറങ്ങുന്ന ജനിതകഗൂഢഭാഷയുടെ പിടച്ചിലുകള്‍ക്ക് തട്ടിയും തടഞ്ഞും വിശല്യകരണിയെ തേടൂന്ന പാമരപ്രമാണി. കാറ്റിലും കോളിലും പിതൃലോകത്തിന്റെ കലമ്പലുകള്‍ക്കു കാതുകൊടുക്കേണ്ടി വന്ന കലലപ്രായന്‍ . പെരുവിരല്‍ മുറിച്ചുകൊടുക്കുമ്പോഴും നോക്കുമര്‍മ്മത്തിന്റെ മാരകതയെ ഉള